Wednesday, July 25, 2012

കാളിയൂട്ട്(Anushtana Kalakal : Kaliyott)

അനുഷ്ഠാനകലകള്‍ :കാളിയൂട്ട്(Anushtana Kalakal : Kaliyott)

കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളി നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്,കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം.കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ശാര്‍ക്കര ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം ആണ് കാളിയൂട്ട്. ജനങ്ങള്‍ക്ക്‌ ദുരിതങ്ങള്‍ സമ്മാനിച്ച്‌ ജനങ്ങളെ പൊരുതി മുട്ടിച്ചു കൊണ്ടിരുന്ന ധരുകനേ നിഗ്രഹിച്ച്, ജനങ്ങള്‍ക്ക്‌ സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ് ഇതിന്റെ പൊരുള്‍ .
ഐതിഹ്യം
ഒന്‍പതു ദിവസത്തെ ആചാരനുഷ്ടാനങ്ങളോടെ അത്യധികം ആര്‍ഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്.കാളിയുട്ടിനു തലേദിവസം ധരുകനേ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് "മുടിയുഴിച്ചില്‍ "എന്ന് അറിയപെടുന്നത്.കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാല്‍ പിന്നെ ഒമ്പത് ദിവസം സാമൂഹിക അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകള്‍ നടക്കുക.ക്ഷേത്രമതില്‍ക്കെട്ടിനകത്തുള്ള തുള്ളല്‍ പുരയിലാണ് ഇത് നടക്കുന്നത്.
തിന്മയുടെ അവതാരമായ ദാരികനെ നിഗ്രഹിച്ച് നന്മയുടെ പ്രതിരൂപമായ ദേവി മടങ്ങും. കരകളെ വിറപ്പിച്ച ദാരികനെ കരക്കാരുടെ രക്ഷകയായ ദേവി വധിച്ച് വിജയം ആഘോഷിക്കും.  ക്ഷേത്രക്കുളത്തിന് കിഴക്കുള്ള പറമ്പിന്‍ ആണ് ദേവി-ദാരിക പോരാട്ടത്തിന് പടക്കളം സജ്ജമാക്കുന്നത്. ഇവിടേക്ക് ദാരികനെ വധിക്കാനുറച്ച് ദേവിയെത്തുന്നതോടെയാണ് നിലത്തിന്‍ പോരിന് തുടക്കമാകുന്നത്. കാളിയൂട്ടിന് വേദിയുണരുന്നതോടെ പോര്‍വിളികളുമായി ക്ഷേത്രത്തിനുള്ളിന്‍ നിന്ന് മുടിയേറ്റി ഇളമതിന്‍ കടന്ന് ദേവി അലറിത്തുള്ളിയെത്തും. സംഹാരരുദ്രയായെത്തിയ ദേവിയ ഈ സമയം ഭക്തര്‍ വെറ്റിലയെറിഞ്ഞ് എതിരേന്‍ക്കും.
തോന്‍വളയും കാല്‍ച്ചിലമ്പും വീരപ്പല്ലും ധരിച്ച് ഉഗ്രരൂപിണിയായി ദേവി. കിരീടവും കൈയിന്‍ നീണ്ട വടിയുമേന്തി പരിഹാസഭാവത്തിന്‍ ദാരികനും. പിന്നെ ഇരുവരും പടക്കളത്തിന്‍ പ്രവേശിക്കും. കരകളെ വിറപ്പിച്ച ദാരികനെ കാണുമ്പോള്‍ കാളി രുദ്രയാകും. പോര്‍ക്കളത്തിനിരുവശത്തുമായി കെട്ടിയുയര്‍ത്തിയ പറമ്പുകളിന്‍ നിന്ന് കാളിയും ദാരികനും പോര്‍വിളിക്കും. പടക്കളത്തിലെ പോരിനും പാച്ചിലുകള്‍ക്കുമൊടുവിന്‍ പ്രതീകാത്മകമായി കുലവാഴ വെട്ടി ദേവി ദാരികനെ നിഗ്രഹിക്കും. ഇതോടെ ഭക്തര്‍ ദേവീസ്തുതി മുഴക്കി, അവസാന ചടങ്ങുകളായ മുടിത്താളം തുള്ളലും ദേവിയെ തിരിച്ചാവാഹിക്കലും നടക്കും

സര്‍പ്പം തുള്ളല്‍(Anushtana Kalakal : Sarpam Thullal)

അനുഷ്ഠാനകലകള്‍:ര്‍പ്പം തുള്ളല്‍(Anushtana Kalakal : Sarpam Thullal)



പാമ്പിനെ ദൈവമായി കണക്കാക്കുകയും അവയെ ആരാധിക്കുകയും ചെയ്യുന്ന രീതിയാണ്‌ സര്‍പ്പാരാധന/സര്‍പ്പം തുള്ളല്‍ . പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. തനിക്ക് കീഴടങ്ങുകയും നിയന്ത്രിക്കുകയും ചെയ്യാനാവാത്ത പ്രകൃതിശക്തികളേയും ജീവജാലങ്ങളേയും മനുഷ്യന്‍ ആരാധിക്കുകയും പ്രീണിപ്പിക്കാനോ പ്രീതിപ്പെടുത്താനോ ശ്രമിക്കുകയും ചെയ്തതിന്റെ ഭാഗമായിട്ടായിരിക്കണം സര്‍പ്പാരാധനയും,ര്‍പ്പം തുള്ളലിന്റെയും തുടക്കം.നാഗക്ഷേത്രങ്ങളിലും സര്‍പ്പക്കാവുകളിലും , വീട്ടുമുറ്റത്തും സര്‍പ്പം തുള്ളല്‍ എന്ന അനുഷ്ഠാന നൃത്തം നടത്താറുണ്ട്‌. കുരുത്തോല കൊണ്ട് അലങ്കരിച്ച പന്തലിനുള്ളില്‍ സര്‍പ്പത്തിന്റെ കളം വരച്ചാണ് ഇത് അരങ്ങേറുക. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാന്‍ സ്ത്രീ കളത്തിലെത്തി ഉറഞ്ഞാടും. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളില്‍ സര്‍പ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്. 
മണിപ്പന്തലില്‍ വെച്ചാണ് സര്‍പ്പം തുള്ളല്‍  നടത്തുന്നത്. ഈ മണിപ്പന്തലിനു നടുവിലായി‍ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തല്‍ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാന്‍ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തില്‍ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവില്‍ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞള്‍ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവര്‍ണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാന്‍ തുടങ്ങിയാല്‍ മുഴുവനാക്കിയെ നിറുത്താന്‍ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാല്‍ മുകളില്‍ ചവിട്ടാന്‍ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയില്‍ തുളകളിട്ടാണ് ഉപയോഗിക്കുന്നത് .

സംഘക്കളി (Anushtana Kalakal : sangam kali))

അനുഷ്ഠാനകലകള്‍: സംഘക്കളി

കേരളത്തിലെ നമ്പൂതിരിമാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി
നമ്പൂതിരി സമുദായത്തില്‍പെട്ടവര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു വിനോദമാണിത്.  സ്റ്റേജോ തിരശ്ശീലയോ ഇല്ലാതെ തുറന്ന വേദിയിലാണ് സംഘക്കളി അവതരിപ്പിക്കുക.  കേളി, നാലുപാദം, പാന, ആംഗ്യം, ഹാസ്യം എന്നിവ ചേര്‍ന്നതാണ് ഈ കളി.  പുരാണകഥയോ ദേവസ്തുതിയോ ആയ ഇതിന്റെ പാട്ടില്‍ ഓണക്കാലത്ത് മാവേലി തമ്പുരാന്റെ വര്‍ണ്ണനയാണ് അവതരിപ്പിക്കുക.കേരളത്തിലെ നമ്പൂതിരി ഗൃഹങ്ങളില്‍ വിശേഷാവസരങ്ങളില്‍ അവതരിപ്പിച്ചിരുന്ന കലാരൂപമാണിത്. 'ഉപനയനം, സമാവര്‍ത്തനം, വിവാഹം, ശ്രാദ്ധം എന്നീ ചടങ്ങുകളിലെല്ലാം പണ്ട് സംഘക്കളി അവതരിപ്പിച്ചിരുന്നു. സംഗീതവും നാടകവും ആയോധനകലയുമെല്ലാം സംഘക്കളിയില്‍ സമ്മേളിക്കുന്നുവെന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. സോപാനസംഗീതവും കര്‍ണാടകസംഗീതവും ഇടകലര്‍ന്ന സമ്പ്രദായത്തിലുള്ള പാട്ടുകളാണ് കളിയില്‍ ഉപയോഗിക്കുന്നത്. ചെണ്ട, മദ്ദളം, ഇലത്താളം എന്നിവയാണ് വാദ്യങ്ങള്‍. കോതമംഗലത്തെ തൃക്കാരിയൂരാണ് സംഘക്കളിയുടെ ആരംഭമെന്നാണ് ഐതിഹ്യം.

സംഘക്കളി നടത്തുന്നവരെ സ്വീകരിക്കുന്ന കൊട്ടിച്ചകം പൂക്കല്‍, ചെമ്പുകൊട്ടിയാര്‍ക്കല്‍ എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളാണ്. കൊട്ടിപ്പാടിസേവ, ഇന്ന് പ്രചാരത്തിലുള്ള മോണോ ആക്ടിന്റെ ആദിമരൂപമായ വായ്മുറിച്ചുവട്, ആയുധമെടുപ്പ് എന്നിവയെല്ലാം സംഘക്കളിയില്‍ കാണാം.
ള്ളിവാരണപ്പെരുമാള്‍ കേരളം ഭരിച്ചിരുന്ന കാലം.ഒരിക്കല്‍ അദ്ദേഹത്തെ മുഖം കാണിക്കാനെത്തിയ ഏതാനും ഭുദ്ധഭിക്ഷുക്കള്‍ ഭുദ്ധമതത്തെപ്പറ്റി അനേകം കാര്യങ്ങല്‍ പെരുമാളോട്‌ പറഞ്ഞു.അദ്ദേഹത്തിന്‌ ഭുദ്ധമതത്തില്‍ ചേരണമെന്ന്‌ ആഗ്രഹമായി.മാത്രമല്ല,തനിക്കൊപ്പം രാജ്യത്തെ എല്ലാ പ്രജകളും ആ മതത്തില്‍ ചേരണമെന്നൊരു കല്‍പനയും അദ്ദേഹം പുറപ്പെടുവിച്ചു.എല്ലാവരും ഭുദ്ധമതം സ്വീകരിച്ചാല്‍ ക്ഷേത്രങ്ങളുടെ സ്ഥിതി എന്താകും.ബ്രാഹ്മണര്‍ക്കെല്ലാം വലിയ ദുഖമായി.തൃക്കാരിയൂറ്‍ അമ്പലത്തില്‍ അവര്‍ ഒന്നിച്ചുകൂടി.എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരുന്ന അവര്‍ക്കു മുന്നില്‍ ഒരു മഹര്‍ഷി പ്രത്യക്ഷപ്പെട്ട്‌ നാലു പാദങ്ങളുള്ള ഒരു മന്ത്രം ഉപദേശിച്ചു.സൂര്യനസ്തമിച്ചാല്‍ ആ മന്ത്രം ചൊല്ലി ദീപപ്രദക്ഷിണം നടത്തണമെന്നു നിര്‍ദേശിച്ച്‌ ദിവ്യന്‍ മറഞ്ഞു.ബ്രാഹ്മണര്‍ അതനുസരിച്ചു.മന്ത്രത്തിണ്റ്റെ ശക്തിയാല്‍ ആറ്‌ പണ്ഡിതശ്രേഷ്ഠന്‍മാര്‍ തൃക്കാരിയൂരില്‍ പ്രത്യക്ഷപ്പെട്ടു.അവര്‍ നേരെ പോയത്‌ പെരുമാളിണ്റ്റെ കൊട്ടാരത്തിലേക്കാണ്‌.അവിടെ ചെന്ന അവര്‍ ബുദ്ധഭിക്ഷുക്കളെ വാദപ്രതിവാദത്തിന്‌ വെല്ലുവിളിച്ചു.തോല്‍ക്കുന്നവരുടെ നാവുമുറിച്ചു നാടുകടത്തണം.അതായിരുന്നു വ്യവസ്ഥ.വാദത്തില്‍ തോറ്റ ബുദ്ധഭിക്ഷുക്കള്‍ നാടിനു പുറത്തായി.പെരുമാള്‍ തണ്റ്റെ കല്‌പന പിന്‍ വലിച്ചു.അതോടെ ബ്രാഹ്മണറ്‍ക്ക്‌ സന്തോഷമായി.നാടിനെ രക്ഷിച്ച ആ മന്ത്രം ജപിച്ചുകൊണ്ട്‌ ദീപം ചുറ്റുന്നത്‌ ഐശ്വര്യത്തിന്‌ കാരണമകുമെന്ന് അവറ്‍ വിശ്വസിച്ചു.അവറ്‍ ആ അനുഷ്ഠാനം തുടരുകയും ചെയ്തു.സംഘക്കളി എന്ന നാടന്‍ കലാരൂപത്തിണ്റ്റെ തുടക്കം അങ്ങനെയായിരുന്നു.യാത്രകളി,പനേങ്കാളി,ശസ്ത്രകളി,ചാത്തിരങ്കം എന്നൊക്കെ സംഘക്കളിക്ക്‌ പേരിണ്ട്‌.'ചാത്തിരര്‌'എന്ന വിഭാഗത്തില്‍പ്പെടുന്ന നമ്പൂതിരിമാരാണ്‌ ആദ്യകാലത്ത്‌ ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്‌.കലാരൂപം നടക്കുന്ന സ്ഥലത്തെ സത്രസ്ഥലം എന്നാണു വിളിക്കുക.സംഘക്കളിക്ക്‌ അനേകം ചടങ്ങുകളുണ്ട്‌.സത്രസ്ഥലത്തേക്കുള്ള കളിക്കാരുടെ യാത്രയാണ്‌ ആദ്യ ചടങ്ങ്‌.'കൊട്ടിച്ചകം പൂകല്‍'എന്ന് അതിനു പേര്‍.കോഴിക്കോടിനും ആലപ്പുഴയ്ക്കും ഇടയ്ക്കുള്ള പ്രദേശങ്ങളിലാണ്‌ സംഘക്കളിക്ക്‌ കൂടുതല്‍ പ്രചാരമുണ്ടായിരുന്നത്‌. 


കണ്യാര്‍ക്കളി (Anushtana Kalakal : Kanyar Kali)

അനുഷ്ഠാനകലകള്‍: കണ്യാര്‍ക്കളി  (Anushttana Kalakal : Kanyar Kali)

 


പാലക്കാട്‌ ജില്ലയിലെ ഒരു അനുഷ്ഠാനകലയാണ് കണ്യാര്‍ക്കളി.മേട മാസത്തില്‍ ഭഗവതിക്കാവുകളിലാണ്‌ കണ്യാര്‍ക്കളി നടക്കുന്നത്‌.എല്ലാ കൊല്ലവും മേടമാസത്തിലാണ്‌ കണ്യാര്‍കളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉര്‍വ്വരാരാധനാപരമാണ് കണ്യാര്‍കളി. ഭഗവതിക്ഷേത്രങ്ങളില്‍പ്രത്യേകം തയ്യാറാക്കിയ പന്തലില്‍വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടിക്കൊണ്ടാണ് കളി. ചിലയിടങ്ങളില്‍ മൂന്നും ചിലയിടങ്ങളില്‍ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തിവരുന്നത്.ഈ നാടന്‍കല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങള്‍ ഉള്‍ക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്. .ദേവസ്തുതികളോടെ കണ്യാര്‍ക്കളി ആരഭിക്കും.ഒപ്പം നൃത്തവുമുണ്ട്‌.ഇടയ്ക്കു പൊറാട്ടുകള്‍ രംഗത്തുവരും.അമ്പലമുറ്റത്തെ കളിപ്പന്തലിലാണ്‌ കണ്യാര്‍ക്കളി നടത്തുന്നത്‌.പന്തലിന്‌ ചില പ്രത്യേകതകളുണ്ട്‌.പന്തലിന്‌ എട്ടു കാലുകള്‍.ഒമ്പതാമത്തെ നടുക്ക്‌.ആ കാലിനു ചുവട്ടില്‍ പീഠവും വാളും കുത്തുവിളക്കും വയ്ക്കും.

വട്ടക്കളി, പൊറാട്ടുകളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വരപ്രീതിയ്ക്കായുള്ള അനുഷ്ഠാനകലയാണ് വട്ടക്കളി എങ്കില്‍ നാടോടിനാടകാവതരണമാണ് പൊറാട്ടുകളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവര്‍ ഒന്നിച്ച് ആവേശപൂള്‍വ്വം പാടി, ചുവടുവെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നുവരും. ഇവരെ നയിച്ചുകൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നുതവണ പ്രദക്ഷിണംവെച്ച് കരക്കാര്‍ പൊറാട്ടുവേഷക്കാള്‍ക്കുവേണ്ടി കളിപ്പന്തല്‍ ഒഴിഞ്ഞുകൊടുക്കുന്നു.ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതില്‍ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യഭക്തരായ ആണ്ടികള്‍ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉള്‍ക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങള്‍ അവതരിപ്പിയ്ക്കുന്നതിനാല്‍ വള്ളോര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു.

 ഒരു കണ്യാര്‍കളി സംഘത്തില്‍ 6മുതല്‍ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്.കേളികൊട്ട് കഴിഞ്ഞാല്‍ താളവട്ടം എന്ന പേരില്‍ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കല്‍ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാന്‍ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും എടുത്താണ് അരങ്ങത്ത് പ്രവേശിക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവപാര്‍വതി സ്തുതിയും മറ്റുചില ദേവീസ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്. 

ചെണ്ട,ചേങ്ങില,ഇലത്താളം,മദ്ദളം എന്നിവ പ്രധാന വാദ്യങ്ങള്‍.മൂന്നു ദിവസം കൊണ്ടേ കണ്യാര്‍ക്കളി പൂര്‍ത്തിയാകൂ. 

ഗരുഡന്‍ തൂക്കം(Anushtana Kala : Garudan Thookkam)

അനുഷ്ഠാന കലകള്‍:  ഗരുഡന്‍ തൂക്കം(Anushtana Kala : Garudan Thookkam)

ദാരികവധത്തിനുശേഷം രക്തദാഹം തീരാത്ത കാളി കലിതുള്ളി നിന്നു.മഹാവിഷ്ണു ഗരുഡനെ കാളിയുടെ സമീപത്തേക്ക്‌ പറഞ്ഞയച്ചു.ഗരുഡന്‍ നൃത്തം ചെയ്തു കാളിയുടെ കോപം അടക്കാന്‍ ശ്രമിച്ചു.ഗരുഡണ്റ്റെ ഏതാനും തുള്ളി രക്തം കിട്ടിയപ്പോഴാണ്‌ കാളിയുടെ കോപം ശമിച്ചത്‌-ഗരുഡന്‍ തൂക്കം എന്ന കലാരൂപത്തിന്‌ പശ്ചാത്തലമായ കഥയാണിത്‌.ദക്ഷിണകേരളത്തിലെ കാളീക്ഷേത്രങ്ങളിലാണ്‌ ഈ കലാരൂപം അരങ്ങേറുന്നത്‌.'തൂക്കം','വില്ലില്‍ തൂക്കം എന്നും പേരുണ്ട്‌.ഭദ്രകാളി പ്രീതിയാണ്‌ ലക്ഷ്യം.ചുണ്ടും ചിറകുമൊക്കെ വച്ചുകെട്ടിയ വേഷക്കാരെ തൂക്കക്കാരെന്നാണു പറയുക.ഗരുഡനായി വേഷം കെട്ടിയ കലാകാരന്റെ മുതുകിലും, കാലിന്റെ പിന്‍ഭാഗത്തുമായി തുളയിടുകയും അതില്‍ കൊളുത്തി പ്രത്യേകം സജ്ജമാക്കിയ തൂക്കച്ചാടുകളില്‍ കയറും.പിന്നെ ക്ഷേത്രത്തിന്‌ പ്രദക്ഷിണം വച്ച്‌ രക്തം ദേവിക്ക്‌ സമര്‍പ്പിക്കും.ഗരുഡന്‍ തൂക്കവുമായി സാദൃശ്യമുണ്ട്‌ 'ഗരുഡന്‍ പറവയ്ക്ക്‌'.ഈ കലാരൂപത്തിന്‌ ഗരുഡന്‍ പയറ്റ്‌ എന്നും പേരുണ്ട്‌.ആണ്‍കുട്ടികളാണ്‌ ഗരുഡന്‍പറവ്യ്ക്ക്‌ വേഷം കെട്ടുന്നത്‌. 
മുരുകന്‍ ക്ഷേത്രങ്ങളിലും ഗരുഡന്‍ തൂക്കം നടത്താറുണ്ട്‌.

വാദ്യങ്ങള്‍

താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്.

കുട്ടിച്ചാത്തന്‍ കളം (Anushtana Kalakal:Kuttichathan kalam)

അനുഷ്ഠാനകലകള്‍: കുട്ടിച്ചാത്തന്‍ കളം (Anushtana Kalakal: Kuttichathan kalam)

ധ്യകേരളത്തിലുള്ള ഒരു അനുഷ്ഠാനകലയാണ്‌ കുട്ടിച്ചാത്തന്‍ കളം.ഇതിന്‌ കുട്ടിച്ചാത്തനാട്ടം എന്നും പേരുണ്ട്‌.ആദ്യം വര്‍ണപ്പൊടികൊണ്ടു കുട്ടിച്ചാത്തണ്റ്റെ കളംവരയ്ക്കും.അതിനുശേഷം ഒരാള്‍ കുട്ടിച്ചാത്തനായി മാറുന്നത്‌ സങ്കല്‌പിച്ചു നൃത്തം ചെയ്യും.കൈയില്‍ വാള്‍ ഉണ്ടായിരിക്കും.തുള്ളുന്ന ആള്‍ക്ക്‌ പ്രത്യേക ഉടയാടകളും ആഭരണങ്ങളുമുണ്ട്‌.ചെണ്ടയാണു പ്രധാന വാദ്യം.നൃത്തത്തിനിടെ തുള്ളുന്ന ആള്‍ കോഴിയെ അറുത്തു ചോരകുടിക്കുന്ന പതിവുണ്ട്‌.

reference :http://artskerala.blogspot.in/Kuttichathan kalam

കുട്ടിച്ചാത്തന്‍ ഐതിഹ്യം

ശിവനും പാര്‍വ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോള്‍ അവര്‍ക്കുണ്ടായ പുത്രനാണ്‌ കുട്ടിച്ചാത്തന്‍. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തന്‍ ബ്രാഹ്മണാചാരങ്ങള്‍ക്ക് വിരുദ്ധമായ ശീലങ്ങള്‍ അനുവര്‍ത്തിക്കാന്‍ തുടങ്ങി. പഠിപ്പില്‍ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ അനുസരിക്കാന്‍ തയ്യാറായില്ല. തന്നെ അനുസരിക്കാതിരുന്ന ഗുരുനാഥന്‍ കുട്ടിച്ചാത്തനെ ശാസിക്കുകയും അടിക്കുകയും ചെയ്തു. ചാത്തന്‍ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പുമതിയാക്കി സ്ഥലം വിട്ടു.
തുടര്‍ന്ന് കാളകാട്ടില്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ചാത്തന്‍ ഒരു കാളയെ അറുത്ത് ചോരകുടിച്ചു. നമ്പൂതിരി കോപാകുലനായി ചാത്തനെ ശിക്ഷിച്ചു. ഇത് ഇല്ലത്തെ അമ്മയുടെ ഏഷണി നിമിത്തമാണെന്ന് വിചാരിച്ച ചാത്തന്‍ അമ്മയുടെ മാറിലേക്ക് കല്ലെറിഞ്ഞു. ഇതില്‍ രോഷാകുലനായ നമ്പൂതിരി ചാത്തനെ വെട്ടിക്കൊന്നു. പക്ഷെ ചാത്തന്‍ ചത്തില്ല. വാശി കൂടിയ നമ്പൂതിരി ബ്രാഹ്മണരെ വരുത്തി ഹോമകുണ്ഡം തിര്‍ത്തു. വീണ്ടും ചാത്തനെ വെട്ടി 390 കഷ്ണങ്ങളാക്കി 21 ഹോമകുണ്ഡങ്ങളില്‍ ഹോമിച്ചു. ഈ ഹോമകുണ്ഡങ്ങളില്‍ നിന്ന് അനേകം ചാത്തന്‍മാരുണ്ടായി. അഗ്നിനൃത്തം വെച്ച് ചാത്തന്‍ കാളകാട്ടില്ലവും,സമീപത്തെ ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു.ഉപദ്രവകാരിയായി നാട്ടിന്‍ നടന്ന ചാത്തനെ അടക്കാന്‍ ,കോലം കെട്ടി പൂജിക്കാന്‍ തീരുമാനിച്ചു. അങ്ങനെ കുട്ടിച്ചാത്തനെ തെയ്യമാക്കി ആരാധിച്ചു വരാന്‍ തുടങ്ങി.

 

 

വേലകളി (Anushtana Kalakal : Velakali)

 അഷ്ഠാന കലകള്‍ :വേലകളി (Anushtana Kalakal : Velakali)

മദ്ധ്യതിരുവിതാംകൂടിന്റെ സ്വന്തം എന്നുവേണമെങ്കില്‍ അവകാശപ്പെടാവുന്ന ഈ കലാരൂപം നിലവില്‍ വന്നത് അമ്പലപ്പുഴയിലാണെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി.
യോദ്ധാക്കളുടെ വേഷം ധരിച്ച നര്‍ത്തകരാണ്‌ ഇത്‌ അവതരിപ്പികുന്നത്‌.കുരുക്ഷേത്ര യുദ്ധത്തെ ര്‍മിപ്പികുന്നതാണത്രേ വേലകളി.ക്ഷേത്രങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ചാണ്‌ വേലകളി നടക്കാറ്‌.അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലും ചേര്‍ത്തല ഭഗവതി ക്ഷേത്രത്തിലും ഹരിപ്പാട്‌ സുബ്രഹ്മണ്യക്ഷേത്രത്തിലും തിരുവനന്തപുരം ശ്രീപത്മനാഭക്ഷേത്രത്തിലും വേലകളി നടക്കാറുണ്ട്‌.മദ്ദളം,ഇലത്താളം,തപ്പ്‌,കുറുംകുഴല്‍,കൊമ്പ്‌ എന്നീ വാദ്യോപകരണങ്ങളാണ്‌ വേലകളിയില്‍ ഉപയോഗിക്കുന്നത്‌.  

മദ്ധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ എഴുന്നള്ളിച്ചു നിര്‍ത്തിയിരിക്കുന്ന രാജാവിന്റെയും ദേവരുടെയും തിരുമുന്‍പില്‍ മാത്തൂര്‍ പണിക്കരും വെള്ളൂര്‍ കുറുപ്പും ശിഷ്യന്മാരോടൊന്നിച്ച് അവരുടെ ആയോധന മുറകള്‍ പ്രദര്‍ശിപ്പിക്കുക പതിവായിരുന്നു. ഈ രണ്ട് ആശാന്മാരും മാറി മാറി ഓരോ ദിവസങ്ങളില്‍ ഈ പ്രദര്‍ശനത്തിന്‍റെ നേതൃത്വം വഹിച്ചിരുന്നു. ഈ ആയോധന പ്രധാനമായ കളിക്ക് വേല എന്നാണ് പറഞ്ഞുവന്നിരുന്നത്.  

വേലകളിയുടെ ഐതിഹ്യം
ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയില്‍ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹര്‍ഷി ഇവരുടെ കളിയില്‍ ആകൃഷ്ടനായി.കേരളീയരെ ഒന്നടങ്കം കൃഷ്ണ ഭക്തരാക്കാന്‍ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തില്‍ ഈ കളി വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രചരിപ്പിക്കണമെന്ന് നാരദമഹര്‍ഷി ഉപദേശിച്ചു. സ്വാമികള്‍ കൃഷ്ണധ്യാനത്തില്‍ മുഴുകുകയും തുടര്‍ന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണന്‍ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു.

വേഷവിധാനം

കളിക്കാന്‍ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാര്‍ത്തുന്നു. കരിയെഴുതി കണ്ണിമകള്‍ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങള്‍ ചാര്‍ത്തും.   പളുങ്കുമണികള്‍ കോര്‍ത്തുകെട്ടിയ “കൊരലാരം” മാറത്ത് ചാര്‍ത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു  കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളികുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ചതും, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളില്‍ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ളതുമായ മുക്കോല്‍ (വസ്ത്രം; പുറകുവാന്‍ എന്നും അറിയപ്പെടുന്നു) അരയില്‍ പുറകിലായി കെട്ടും.
 
 അഭ്യാസരീതി
പന്ത്രണ്ടു വയസിനു താഴെ പ്രായമുള്ള ആണ്‍കുട്ടികളെയാണ് അഭ്യസനത്തിന് തെരഞ്ഞെടുക്കുന്നത്. വര്‍ഷ കാലത്താണ് പരിശീലനം ആരംഭിക്കുന്നത്. തെരഞ്ഞെടുത്തവരെ കച്ചകെട്ടി ചുവടുകള്‍ പഠിപ്പിക്കുകയും മെയ്വഴക്കം സിദ്ധിക്കുവാന്‍ എണ്ണയിട്ടു ചവിട്ടി തിരുമുകയും ചെയ്യുന്നു. അതിലൂടെ കാല്‍, കയ്യ്, മെയ്യ് ഇവകള്‍ക്ക് നല്ല അയവു വരുകയും ഏതുരീതിയിലും ശരീരത്തെ ചലിപ്പിക്കുവാന്‍ നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു.

അവതരണം

കളിക്കാര്‍ മുട്ടിന്മേല്‍ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളില്‍ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയില്‍ വാളും വലതുകയ്യില്‍ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്.

സംഘത്തിലെ ഇളയവര്‍ മുന്‍നിരയിലും പ്രായം കൂടിയവര്‍ കൊടിയുമേന്തി പിന്‍നിരയിലും നില്‍ക്കും. പഴയ കാലത്തെ യുദ്ധത്തില്‍ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങള്‍ ആദ്യകാലങ്ങളില്‍ വേലകളിയില്‍ കൊണ്ടുനടക്കാറുണ്ടായിരുന്നു.
മറ്റു വേലകളികള്‍

അമ്പലപ്പുഴ വേല , ഓച്ചിറ വേലകളി